Wednesday, February 3, 2016

വാർദ്ധക്യത്തിൻ രോദനം 



           






ജരാനരകൾ  ക്ലേശിപ്പിക്കും  ജീർണ്ണതയിൽ
ദുഖാന്ത ജീവനിൽ  ഒരു നെടുവീർപ്പ്
മക്കളാല്‍ വെറുക്കപ്പെടുന്ന
അലസമാം നിമിഷങ്ങളിൽ  ഉറ്റു നോക്കി
സ്വയം മരവിപ്പിലാകുമൊരു ജന്മം

യാഥാർത്ഥ്യത്തിൻ തിരിച്ചറിവിൽ 
നിരാലംബമീ വാർദ്ധക്യം.

വൃദ്ധ സദനങ്ങളിൽ തളക്കപ്പെടുന്ന
ഒരു ശാപമീ വാർദ്ധക്യം.

അഴലിൻ  അശ്രുകണങ്ങൾ മഴയാകുമ്പോൾ 
ജാതകർമ്മത്താൽ ചേർത്ത മക്കൾക്കാവുമോ
  ജരാതുരത്തിൻ  സഹനം..?

ശിഥില ബന്ധത്തിൻ   നൊമ്പരത്തിൽ 
ഉൾച്ചൂടിൻ വിലാപം തേങ്ങലാകുമ്പോൾ 
ചിന്തയിൽ ഭുവിസസിന്റെ ആർത്തിരമ്പൽ 

വിധിയുടെ വിളയാട്ടത്തിൽ 
തകര്ന്നുടഞ്ഞ സ്വപ്ന കൊട്ടാരം
ഇന്നൊരു കണ്ണീരിൻ സാക്ഷി..

പരിത്യജിക്കപ്പെട്ട  മോഹങ്ങൾ
ഇന്നൊരു  താരാട്ടിൻ  പരാതി 
ഇത് പേറ്റു നോവിനുള്ള തിരിച്ചടി 

പടുത്തുയർത്തിയ സ്വപ്നങ്ങൾ  ത്യജിച്ചു
തിരിഞ്ഞു നോക്കാതെ പടിയിറങ്ങുമ്പോൾ 
 മാതൃത്വത്തിനാവുമൊ
മക്കള്ക്കായി  ശാപവാക്കുതിരാൻ?









2 comments: